Tuesday, October 21, 2008

ബാലുശ്ശേരിയില്‍ ഇരട്ട ഹര്‍ത്താല്‍.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ ഇന്ന് ഇരട്ട ഹര്‍ത്താല്‍ ആയിരുന്നു. ആര്‍.എസ്സ്.എസ്സ്. കാര്യാലയത്തിനും ബീ.ജെ.പി. നിയോജക മണ്ഡലം ആപ്പീസിനും നേരേ ആക്രമണം ഉണ്ടായതില്‍ പ്രതിഷേധിച്ച് സംഘപരിവാറും മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആപ്പീസ് ആക്രമിയ്ക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇടതു പരിവാറും ഇന്ന് വേറിട്ട ഹര്‍ത്താലുകള്‍ ആചരിച്ചു.

ഹര്‍ത്താല്‍ ഒറ്റനോട്ടത്തില്‍:

പ്രഖ്യാപിച്ചത്:
ഇടതു പരിവാറും സംഘപരിവാറും.

ബാധിത പ്രദേശം:
ബാലുശ്ശേരി നിയോജക മണ്ഡലം

തീയതി:
കൃസ്താബ്ദം രണ്ടായിരത്തി എട്ട് ഒക്ടോബര്‍ മാസം ഇരുപത്തി ഒന്നാം തീയതി ചൊവ്വാഴ്ച.

ദൈര്‍ഘ്യം:
രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെ.

കാരണം:
1. സി.പി.എം. ബാലുശ്ശേരി ഏരിയാ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരമായ ബാലുശ്ശേരിയിലുള്ള ബി.ടി.ആര്‍. മന്ദിരം ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ ഉള്ള ഇടതു പക്ഷത്തിന്റെ പ്രതിഷേധം.

2. ആര്‍.എസ്സ്.എസ്സ്. കാര്യാലയത്തിനും ബീ.ജെ.പി. നിയോജക മണ്ഡലം ആപ്പീസിനും നേരേ ആക്രമണം ഉണ്ടായതില്‍ ഉള്ള ബീ.ജെ.പി. പ്രതിഷേധം

ദേശാഭിമാനി വാര്‍ത്ത ഇവിടെ.

മാതൃഭൂമീ വാര്‍ത്ത ഇവിടെ

ആക്രമണം നടത്തിയത് പരസ്പരം. ഹര്‍ത്താല്‍ ആഹ്വോനം ഒറ്റയ്ക്കൊറ്റയ്ക്ക്. ജനജീവിതം സ്തംഭിപ്പിച്ചത് ഒരുമിച്ച്. പൊതുജനം വലഞ്ഞത് മിച്ചം.